Thursday 24 January 2013

അവര്‍ സംസാരിച്ചാല്‍....

അന്നു ക്യാരറ്റ് കിളച്ചെടുക്കാന്‍ കുട്ടയും പിക്കാസുമായി വന്ന കൃഷിക്കാരനോട് ക്യാരറ്റ് ചെടി പറഞ്ഞു.' എനിക്കിന്നല്‍പവും ഉന്മേഷമില്ല, മറ്റൊരു ദിവസം ആയാലോ ?
                     ഇക്കാലം വരെ മനുഷ്യരല്ലാതെ മറ്റാരും സംസാരിക്കുന്നതു കേട്ടിട്ടില്ലാത്ത കൃഷിക്കാരന്‍ വല്ലാതെ അമ്പരന്നു. അയാള്‍ തീറ്റാനായി സമീപത്തു കൊണ്ടുവന്നു കെട്ടിയിരുന്ന പശു ഇതെല്ലാം കണ്ടു പൊട്ടിച്ചിരിച്ചു.അന്തം വട്ടു നില്ക്കുന്ന കൃഷിക്കാരനോട്, സംസാരിച്ചത് ക്യാരറ്റ് ചെടിയാണെന്നും പൊട്ടിച്ചിരിച്ചത് പശുവാണെന്നും, വളര്‍ത്തുനായ വിനയത്തോടെ അറിയിച്ചു.
                     കുപിതനായ കൃഷിക്കാരന്‍ നായയെ അടിക്കാനായി തൊട്ടടുത്തുകണ്ട വേപ്പുമരത്തിന്‍റെ കൊമ്പൊടിച്ചു.' വയ്ക്കവിടെ ' വേപ്പുമരം അയാളോട് കല്‍പ്പിച്ചു. ഭയത്തോടെ കൊമ്പു താഴെയിടാന്‍ ഭാവിച്ചപ്പോള്‍ അടിയിലെ പാറ ' മെല്ലെ വയ്ക്ക്' എന്നു മയമില്ലാത്ത ഭാഷയില്‍ പറഞ്ഞു .പേടിച്ചു വിറച്ച കൃഷിക്കാരന്‍ നാടുവാഴിയെ സമീപിച്ച് ഉണ്ടായതൊക്കെ പറഞ്ഞു. ' രാവിലെ വന്നു ഭ്രാന്ത് പറയുന്നോ ? കോപിച്ച് ചാടിയെണീറ്റ നാടുവാഴിയോട് കസേര പറഞ്ഞു, ' പരിഹസിക്കേണ്ട, അയാള്‍ പറഞ്ഞതെല്ലാം ശരിയാണ്. '

                     പലരുടെയും മൌനമല്ലേ നമ്മുടെ അധികാരത്തിന്‍റെ അടിസ്ഥാനം ?  അവര്‍സംസാരിച്ചു തുടങ്ങിയാല്‍..........     (Malyala Manorama Daily  23-1-2013 page 10)

No comments:

Post a Comment